Pages

Wednesday 31 August 2016

സൂര്യനോട്...


എന്നാണു നിന്‍ ചെഞ്ചോരചുവപ്പില്‍ നിന്നീ-
നീലമഷിചായം ചൊരിഞ്ഞതീ മേഘക്കീറുകള്‍ക്കായ്.
എന്തിനാണു നീ നിന്‍ വെട്ടം
വട്ടത്തിലമ്പിളിക്കായ് പകര്‍ന്നത്?
എപ്പോള്‍ തുടങ്ങി നീ നിന്‍ ധവളരശ്മികള്‍
പടര്‍ത്താനീ പുല്‍നാമ്പിതളുകള്‍ക്കായ്.
നിന്‍ ചുടുജ്വാലകള്‍ കുത്തിത്തറച്ചിട്ടും
എരിഞ്ഞില്ലല്ലോ ഇവയൊന്നുമെന്തേ?
എന്തിനാണു നീ നിന്‍ ചുടുകിരണങ്ങളാലെന്നെ
തട്ടിയുണര്‍ത്തുന്നതെന്നും.
പ്രഭാതത്തില്‍ നീയൊരു
രാവിനെ നെയ്യുകയോ
അതോ രാവില്‍ മറഞ്ഞിരുന്നൊരു
 പ്രഭാതം മെനയുകയോ.
ആരാണു നിന്നെ കുത്തിമുറിച്ചത്
നിന്‍ ചോരപൊടിയുന്നതെന്തുകൊണ്ട്?
എന്നും നിന്നെ പഴി പറഞ്ഞു
ഞങ്ങളെന്നും നിന്നെ കല്ലെറിഞ്ഞു.
എന്നാലുമെന്നുമീ മനിതനായ് നീ സ്വയം
കത്തിജ്വലിച്ചിട്ടെരിഞ്ഞു തീരും
ഒന്നും തിരിച്ചുനല്‍കാനറിയില്ലെനിക്കീ
മനുഷ്യനായ് പിറന്നതിനന്ധകാരം.
എന്‍ സ്നേഹസ്പര്‍ശം ഞാന്‍ 
നിനക്കായ് നല്‍കട്ടെയെങ്കിലും.....
ചുട്ടുകളയില്ലേ നീയെന്‍ കുഞ്ഞുവിരലുക
ളെന്‍ സ്നേഹസാന്ത്വനം തിരസ്കരിക്കില്ലേ.....







No comments:

Post a Comment